Saturday, February 11, 2012


जागरूकता

  1. भौचक्की रह गई – से आप क्या समझते है ?
  2. रेश्मा ने घर आने पर क्या देखा ?
  3. ऎसे दृश्य अपने घर पर देखने से आपके मन में कैसा भाव होगा ?
  4. इस आयोजना की कर्ता - उसकी बुआ के सिवाय पुत्र औरक पुत्री में आप किसको अधिक महत्व देते है ?
  5. पुत्री के प्रति अवज्ञा का भाव ठीक है?
    पुत्र प्राप्तिके लिए पूजा -पाठ – इस विषय पर अपका विचार क्या ह?
  6. कान की अच्छी बुआ – से आपने क्या समझा ?
  7. बुआ की पुत्र प्राप्ति की मनो कामना पर आपका विचार क्या है ?
  8. कान की अच्छी बुआ – से आपने क्या समझा ?
  9. बुआ की पुत्र प्राप्ति की मनो कामना पर आपका विचार क्या है ?
  10. बाबा का पोल खोलने के लिए श्रीकाँत जो किया ,उससे आप सहमत है ?क्यों?
  11. रेश्म के स्थान पर आप है तो क्या करते ?


कहानी



जागरूकता
( ताराचंद मकसाने )
സ്കുളില്‍ വാര്‍ഷികോത്സവത്തിന്റെ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ ഇന്ന് രേഷ്മ നേരത്തെ തന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ രേഷ്മ സ്കൂളിലെ എല്ലാ സാംസ്കാ൩രിക പരിപാടികളിലും പങ്കെടുക്കാറുണ്ട്.ഈ പ്രാവശ്യം നാടകത്തിലെ പ്രധാന കഥാപാത്രത്തിന്റെ ഭാഗം
അവളാണാഭിനയിക്കുന്നത്.ഇന്ന് നാടകത്തിന്റെ പ്രാക്ടീസ് ഇല്ലാത്തതു കൊണ്ട് അവള്‍ക്ക് നേരത്തെ വീട്ടില്‍ പോകാന്‍ അനുമതി കിട്ടി.

കോളനിയിലെ കൂടുതല്‍ സ്ത്രീകളെ തന്റെ വീട്ടില്‍ കണ്ടപ്പോള്‍ രേഷ്മ സ്തംഭിച്ചു പോയി. പുറത്ത് ഹാളില്‍ സ്ത്രീകളുടെ ഒരു മേള തന്നെയായിരുന്നു.എന്താണ് കാര്യമെന്ന് രേഷ്മയ്ക്ക് മനസ്സിലായില്ല. അവള്‍ തിരക്കിലൂടെ അകത്തേയ്ക്ക് കടന്നു. അകത്തെ കാഴ്ച കണ്ടിട്ട് അവള്‍ ആശ്ചര്യപ്പെട്ടു പോയി. ഹാളിന് നടുവില്‍ ഒരു ഹോമകുണ്ഡമുണ്ടാക്കി ഒരു സന്യാസി ഇരിക്കുന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ തേങ്ങ , മാല,പുഷ്പം,ചന്ദനത്തിരി,ചെറു നാരങ്ങ ,ചുവന്ന വസ്ത്രം എന്നിവ വെച്ചിരിക്കുന്നു.അന്തരീക്ഷത്തില്‍ ചന്ദനത്തിരിയുടെ തീവ്രഗന്ധം വ്യാപിച്ചിരുന്നു.മന്ത്രോച്ചാരണം നടത്തുന്ന ജഡാധാരിയായ സന്യാസിയുടെ മുമ്പില്‍ രേഷ്മയുടെ പിതൃസഹോദരി ഇരിക്കുകയായിരുന്നു.

ഈ കാഴ്ച കണ്ടപ്പോള്‍ തന്നെ ഇത് തന്റെ പിതൃസഹോദരിയുടെ ഏര്‍പ്പാടാണെന്ന് രേഷ്മയ്ക്ക് മനസ്സിലായി. യഥാര്‍ത്ഥത്തില്‍ രേഷേമയുടെ പിതൃസഹോദരിയുടെ വിവാഹം കഴിഞ്ഞിട്ട് ഏകദേശം പതിനഞ്ചു വര്‍ഷം കഴിഞ്ഞിരുന്നു. പക്ഷെ അവര്‍ ഇതുവരെ അമ്മയായിട്ടില്ല.ഇതിനുവേണ്ടി അവര്‍
സാധ്യമായതെല്ലാം ചെയ്തു. ഡോക്ടറുടെ അരികില്‍ പോയി പല ചികിത്സയും നടത്തിയിരുന്നു. ഇതിനെപ്പററി അച്ഛന്റെ ജേഷ്ഠന്‍ അവരെ പല തരത്തിലും മനസ്സിലാക്കിയിരുന്നു.എന്നാല്‍ പുത്രപ്രാപ്തിയുടെ സുന്ദരസ്വപ്നത്തില്‍ കഴിയുന്ന പിതൃസഹോദരിയുടെ ചെവിയിലേയ്ക്ക് ഒന്നും കയറിയില്ല.

രേഷ്മയുടെ പിതൃസഹോദരി എട്ട് പത്ത് ദിവസങ്ങല്‍ക്കു മുന്‍പ് ഗ്രാമത്തില്‍ നിന്നും മുംബെയില്‍ വന്നതായിരുന്നു.മുംബെയില്‍ തന്ത്രമന്താദികര്‍മ്മങ്ങള്‍ ചെയ്യുന്ന ബാബമാര്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.കോളനിയിലെ ഒരു സ്ത്രീയുമായി പിതൃസഹോദരി കുറച്ചു ദിവസത്തിനുളളില്‍ സുഹൃദ് ബന്ധം സ്ഥാപിച്ചിരുന്നു.അവര്‍ തന്റെ കഥ സ്ത്രീയോട് പറഞ്ഞപ്പോള്‍ ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന സിന്ധനായ ഒരാളെ അറിയാമെന്ന് അവര്‍
പറഞ്ഞു.ഇതു കേട്ടപാടെ പിതൃസഹോദരി അത് വിശ്വസിക്കുകയും ചെയ്തു.
പിതൃസഹോദരി അവരുടെ കൂടെ മോഹിനി ബാബയുടെ ആശ്രമത്തിലെത്തി.
പിതൃസഹോദരിയെ കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് സന്തോഷമായി.
അവര്‍ക്ക് കുട്ടികളാകുമെന്ന് അദ്ദേഹം അവരെ വിശ്വസിപ്പിച്ചു.ഇതിനു വേണ്ടി ഒരു പൂജ നടത്തേണ്ടി വരും.അടുത്ത ദിവസം അമാവാസിയാണ്.അമാവാസി ദിവസം പൂജ നടത്തിയാല്‍ മനസ്സിലുളള ആഗ്രഹങ്ങള്‍ സഫലമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പിതൃസഹോദരി മോഹിനി ബാബയുടെ കാര്യമൊന്നും തന്റെ ഭര്‍ത്താവിനോട് പറഞ്ഞില്ല.അവര്‍ ഒന്നും ആരേയും അറിയിക്കാതെ ബാബ കൊടുത്ത ലിസ്ററ് അനുസരിച്ചുളള പൂജാസാധനങ്ങള്‍ കൊണ്ടു വന്നു. പൂജയ്ക്കു വേണ്ടി ഇരുപതിനായിരം രൂപ ചിലവ് വേണ്ടി വരുമെന്ന് മോഹിനിബാബ പിതൃസഹോദരിടോട് പറഞ്ഞിരുന്നു.പിതൃസഹോദരി ഉച്ചയ്ക്ക് പൂജയ്ക്കു വേണ്ടി തയ്യാറെടുത്തു. കൃത്യം പന്ത്രണ്ടു മണിയ്ക്ക് മോഹിനിബാബ വീട്ടിലെത്തി.

മോഹിനിബാബ നടുവിലുളള ഹാളില്‍ തന്റെ പ്രവര്‍ത്തനം തുടങ്ങി .മുഴുവന്‍ ആഭരണങ്ങളും ധരിച്ച് പൂജ സമയത്തിരിക്കുവാന്‍ പിതൃസഹോദരിയോട് അദ്ദേഹം പറഞ്ഞു-
പിതൃ സഹോദരി യ്ക്ക് വളരെ സന്തോഷമായി. വര്‍ഷങ്ങളോളം പഴക്കമുളള തന്റെ സ്വപ്നം ഇന്ന് സാക്ഷാത്കരിക്കും.മോഹിനീ ബാബ കൂടുതല്‍ സമയം അവിടെ ചിലവഴിക്കുന്നത് ഉചിതമല്ലെന്ന് മനസ്സിലാക്കി.പിതൃസഹോദരി പൂജയ്ക്ക് വേണ്ടി ബാബയുടെ സമീപം ഇരുന്നു.ഇതെല്ലാം കണ്ട രേഷ്മയ്ക്ക് തലവേദന തുടങ്ങിയിരുന്നു.അവള്‍ തന്റെ ബാഗ് മുറിയില്‍ വച്ചിട്ട് അല്‍പ സമയത്തേയ്ക്ക്
പുറത്തിറങ്ങി.രേഷ്മ തന്റെ അടുത്ത സുഹൃത്ത് സൂധയ്ക്ക് ഫോണ്‍ ചെയ്ത് ഒററ ശ്വാസത്തിന് മുഴുവന്‍ കാര്യവും പറഞ്ഞു കൊടുത്തു. സുധ അവളെ ആശ്വസിപ്പിച്ചു കൊണ്ട് നീ പേടിക്കേണ്ടന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് തന്നെ ശ്രീകാന്ത് ചേട്ടനെ മൊബൈലില്‍ വിളിച്ചിട്ട് നിന്റെ വീട്ടിലേയ്ക്ക് അയയ്ക്കുന്നുണ്ട്. നീ പുറത്തു പോകാതെ ബാബാജിയെ നല്ലതു പോലെ ശ്രദ്ധിക്കണം.ഇല്ലെങ്കില്‍ ശ്രീകാന്ത് ചേട്ടന്‍ വരുമ്പോഴേയ്ക്കും പിതൃ സഹോദരിയേയും പറ്റിച്ചു കൊണ്ട് അവര്‍ അവിടെ നിന്നും രക്ഷപെടും.

രേഷ്മ വീണ്ടും തന്റെ വീട്ടിലേയ്ക്കേത്തി.ബാബാജി പിതൃസഹോദരിയുടെ
കൈ പിടിച്ച് ഹോമകുണ്ഡത്തിലേയ്ക്ക് ശുദ്ധമായ നെയ്യ് ഒഴിക്കുകയും അപസ്വരത്തില്‍ മന്ത്രങ്ങള്‍ ഉച്ചരിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു.
സുധ വിശ്വസിപ്പിച്ചതിനനുസരിച്ച് രേഷ്മ ധൈര്യ ത്തോടെ ബാബാജിയുടെ
സമീപത്ത് തന്നെ നിന്നു.മന്ത്രോച്ഛാരണം അവസാനിച്ചപ്പോള്‍ ബാബാജി
പിതൃ സഹോദരിയോട് പറഞ്ഞു- നിങ്ങള്‍ പുത്രനെ ആഗ്രഹിക്കുകയാണെങ്കില്‍
നിങ്ങള്‍ക്ക് ഏററവും പ്രിയപ്പെട്ട സാധനം സമര്‍പ്പിക്കുക.പുത്രിയെയാണ് ആഗ്രഹിക്കുന്നുവെങ്കില്‍ ആയിരം രൂപ സമര്‍പ്പിക്കുക.

പിതൃസഹോദരിയ്ക്ക് പുത്രനെ ലഭിക്കണമെന്ന ഒരേയൊരാഗ്രഹമായിരുന്നു.
അവര്‍ കു റച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വാങ്ങിയ തന്റെ ഏററവും പ്രിയപ്പെട്ട
തിളങ്ങുന്ന സ്വര്‍ണ്ണ വള അഴിച്ചു കൊടുക്കാന്‍ തയ്യാറായി. പിതൃസഹോദരിയ്ക്ക്
വള അഴിക്കുന്നത് കണ്ടപ്പോള്‍ രേഷ്മയ്ക്ക് ശരിക്കും നിലത്തു നില്‍ക്കുവാന്‍ കഴിഞ്ഞില്ല. അവളുടെ കാല്‍ തെന്നി മാറുന്നതു പോലെ തോന്നി.അവള്‍ അവരോട് നിങ്ങല്‍ എന്താണ് ചെയ്യുന്നതെന്ന് ഉച്ചത്തില്‍ ചോദിച്ചു. ഈ ചതിയനായ ബാബയുടെ വാക്ക് നിങ്ങള്‍ വിശ്വസിക്കരുത്.പൂജ കൊണ്ട് കുട്ടികള്‍ ജനിക്കുമോ ? നിങ്ങള്‍ വള അഴിക്കരുത്.

ഈ അപ്രതീക്ഷമായ ശബ്ദം കേട്ടിട്ട് മോഹിനി ബാബ ആദ്യം ഒന്ന് പരിഭ്രമിച്ചു. പിന്നീട് ധൈര്യം സംഭരിച്ചിട്ട് അട്ടഹസിച്ചു കൊണ്ട് പറഞ്ഞു-
ഈ അറിവില്ലാത്ത പെണ്‍കുട്ടി ഏതാണ് ? മതപരമായ പൂജകളില്‍ തടസ്സമുണ്ടാക്കുന്നോ ? രേഷ്മ ഉരുളയ്ക്ക് ഉപ്പേരി എന്ന രൂപത്തില്‍ ഉത്തരം കൊടുത്തു. ബാബാജി .കേവലം പൂജകള്‍കൊണ്ട് മന്ത്രതന്ത്രാദി കര്‍മ്മങ്ങള്‍
കൊണ്ടും കുട്ടികള്‍ ജനിക്കുമെങ്കില്‍ ഈ ലോകത്ത് ഒരു ദമ്പതിമാര്‍ക്കും
കുട്ടികളില്ലാതെ വരില്ലല്ലൊ.. ബാബാജി അട്ടഹസിച്ചു കൊണ്ട് പറഞ്ഞു-
മിണ്ടരുത്.ലജ്ജയില്ലാത്ത പെണ്‍കുട്ടി …

നീ എന്നോട് തര്‍ക്കിക്കുന്നുവോ ..? ഞാനാരാണെന്ന് നിനക്കറിയാമോ?ഞാന്‍ ഒരു മന്ത്രം ചൊല്ലി നിന്നിലേയ്ക്ക് ഊതിയാല്‍ നീ നശിച്ചു പോകും.

ഇല്ല ബാബാജി.. ഇപ്പോള്‍ നിങ്ങല്‍ തന്നെ നശിച്ചു പോകും.ഈ ഉച്ചത്തിലുളള ശബ്ദം കേട്ട് എല്ലാവരും വീട്ടിലെ പ്രധാന വാതിലിലേയ്ക്ക് ശ്രദ്ധിചു.
ഈ ഉച്ചത്തിലുളള ശബ്ദം മററാരുടേതുമായിരുന്നില്ല. സുധയുടെ സഹോദരന്‍ ശ്രീകാന്തിന്റേതായിരുന്നു. ശ്രീകാന്തിനെ കണ്ടപ്പോളേയ്ക്കും ബാബാജിയുടെ ശബ്ദം നിലച്ചു പോയി. അദ്ദേഹം തന്റെ പ്രവൃത്തി നിര്‍ത്തുവാന്‍ തുടങ്ങി. ശ്രീകാന്തിന്റെ ഒരു സുഹൃത്ത് ബാബാജിയുടെ ജഡസാവധാനം വലിച്ചപ്പോള്‍ അത് അയാളുടെ കൈയ്യില്യ്ക്കു വന്ന. ഇതു കണ്ട് അവിടെ കൂടിയിരുന്ന സ്ത്രീകള്‍ക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.



*******************



std 8

പ്രായശ്ചിത്തം
(ഭഗവതിചരണ്‍ വര്‍മ്മ)
കബരി എന്ന പൂച്ച വീട്ടില്‍ ആരെയെങ്കിലും ഇഷ്ടപ്പെട്ടിരുന്നെങ്കില്‍ അത് രാമുവിന്റെ ഭാര്യയെയായിരുന്നു. എന്നാല്‍ രാമുവിന്റെ ഭാര്യ വീട്ടില്‍ ആരെയെങ്കിലും വെറുത്തിരുന്നെങ്കില്‍ അത് കബരിപൂച്ചയെയായിരുന്നു.
രാമുവിന്റെ ഭാര്യ അവളുടെ അച്ഛന്റെ വീട്ടില്‍ നിന്നും വന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. ഭര്‍ത്താവിനും അയാളുടെ അമ്മയ്ക്കും പ്രിയപ്പെട്ട ഒരു പതിനാലുകാരി പെണ്‍കുട്ടി കലവറയുടെ താക്കോല്‍ അവളുടെ അരഞ്ഞാണത്തില്‍ കെട്ടിയിരുന്നു.വേലക്കാരോടും ആജ്ഞാപിക്കുവാനും തുടങ്ങിയിരുന്നു.രാമുവിന്റെ ഭാര്യ ആ വീട്ടിലെ എല്ലാമായിരുന്നു. അമ്മായിയമ്മ എപ്പോഴും പൂജാകാര്യങ്ങളില്‍ മുഴുകിയിരുന്നു.

എന്നാല്‍ ചിലപ്പോള്‍ കലവറ തുറക്കുമ്പോള്‍ അവള്‍ അവിടെയിരുന്ന് ഉറങ്ങുമായിരുന്നു.അപ്പോള്‍ കബരിപ്പൂച്ചയ്ക്ക് നെയ്യും പാലും കുടിക്കാനുളള അവസരം കിട്ടിയിരുന്നു.രാമുവിന്റെ ഭാര്യയുടെ വിഷമത്തിന് കാരണം കബരിയുടെ കപടതന്ത്രമായിരുന്നു.രാമുവിന്റെ ഭാര്യ മണ്‍കലത്തില്‍ നെയ്യ് സൂക്ഷിച്ചിട്ടുണ്ട്.ഉരറക്കം തൂങ്ങിയാല്‍ ബാക്കിയുളള നെയ്യ് കബരിയുടെ വയററിലാക്കുമായിരുന്നു.അവള്‍ പാല്‍ മൂടിവച്ച് മിസ്റാനിയ്ക്ക് ഭക്ഷണസാധനങ്ങള്‍ കൊടുത്തു വരുമ്പോഴേയ്ക്കും
പാല്‍ ഉണ്ടാകില്ല.ഈ വീട്ടില്‍ താനോ കബരിപ്പൂച്ചയോ ഉണ്ടാകൂ എന്ന് അവള്‍ തീരുമാനിച്ചു.പൂച്ചയെ പിടിക്കുവാന്‍ അവള്‍ ഒരു അഴിക്കുട് കൊണ്ടു വന്നു.അതില്‍ പാലും പാല്‍പ്പാടയും പൂച്ചയ്ക്ക് ഇഷ്ടമുളള കറികളും വെച്ചു. എന്നാല്‍ പൂച്ച അവിടേയ്ക്ക് നോക്കുക പോലും ചെയ്തില്ല.

ഒരു ദിവസം അവള്‍ ദാമുവിന് വേണ്ടി പായസമുണ്ടാക്കി ഒരു മണ്‍പാത്രത്തില്‍ നിറച്ച് മുറിയിലെ പൂച്ചയ്ക്ക് എത്താന്‍ കഴിയാത്ത ഉയര്‍ന്ന സ്ഥലത്ത് വെച്ചു. അതിനു ശേഷം അമ്മായിയമ്മയ്ക്ക് വെററില മുറുക്ക് കൊടുക്കാന്‍ പോയപ്പോള്‍ കബരിപ്പൂച്ച കുതിച്ചു ചാടി മണ്‍പാത്രം പിടിച്ചു.അത് ശബ്ദത്തോടു കൂടി തറയില്‍ വീണു.

ശബ്ദം കേട്ട രാമുവിന്റെ ഭാര്യ അമ്മായിഅമ്മയുടെ മുമ്പിലേയ്ക്ക് വെററില മുറുക്ക് എറിഞ്ഞു കൊടുത്തുവന്നപ്പോള്‍ കണ്ടത് സുന്ദരമായ പാത്രം ചിതറി കിടക്കുന്നു. നിലത്തുളള പായസം പൂച്ച കുടിക്കുന്നു.അവളെ കണ്ടപ്പോള്‍ പൂച്ച ഓടി മറഞ്ഞു.
ഇത് രാമുവിന്റെ ഭാര്യയുടെ ദേഷ്യം കൂടുതലാക്കി.അവള്‍ പൂച്ചയെ
കൊല്ലാന്‍ തീരുമാനിച്ചു.

അവള്‍ ഒരു പാത്രത്തില്‍ പാല്‍ മുറിയുടെ വാതിലിനടുത്ത്
വെച്ചിട്ട് ഒരു പാട്ട എടുത്ത് തിരിച്ചു വന്നപ്പോള്‍ കണ്ടത് കബരി പാല്‍ കുടിക്കുകയാണ്.അവന്‍ കിട്ടിയ അവസരം പാഴാക്കാതെ
മുഴുവന്‍ ശക്തിയുമുപയോഗിച്ച് പാട്ട കൊണ്ട് പൂച്ചയെ അടിച്ചു.
കബരി ഇളകാതെ ശബ്ദമുണ്ടാക്കാതെ മറിഞ്ഞു വീണു.

ശബ്ദം കേട്ടപ്പോള്‍ മഹരി ചൂല് ഉപേക്ഷിച്ചും , മിസരാനി
അടുക്കളയില്‍ നിന്നും അമ്മായിഅമ്മ പൂജ ഉപേക്ഷിച്ചും സംഭവസ്ഥലത്തെത്തി.രാമുവിന്റെ ഭാര്യ സംഭവസ്ഥലത്തെത്തി.
രാമുവിന്റെ ഭാര്യ തല കുനിച്ച് അപരാധിയെപ്പോലെ അവര്‍ പറയുന്നത് കേട്ടു കൊണ്ടിരുന്നു.മബരി പറഞ്ഞു- അയ്യോ..ഈശ്വരാ പൂച്ച ചത്തു..അമ്മേ പൂച്ചയെ കൊന്നത് മരുമകളാണ്.ഇത് വളരെ മോശമാണ്.

അതെ ,പൂച്ചയുടെ മരണം മനുഷ്യരുടെ മരണത്തിന് തുല്യമാണ്.അടുക്കളയില്‍ ഇന്ന് ഭക്ഷണം ഉണ്ടാക്കില്ല എന്ന് മിസരാനി കൂട്ടിചേര്‍ത്തു.
അമ്മായിഅമ്മ പറ‍ഞ്ഞു-ശരിയാണ് എപ്പോള്‍ വരെയാണ് മരുമകളുടെ തലയില്‍ പാപമുളളതു വരെ നമ്മള്‍ ഭക്ഷണം കഴിക്കില്ല. ഇതിന്റെ പരിഹാരത്തിന് പണ്ഡിത്ജിയെ വിളിക്കാമെന്ന് മഹരി പറ‍ഞ്ഞു. പെട്ടെന്ന് പോയി പണ്ഡിത്ജിയെ വിളിച്ചു കൊണ്ടു വരാന്‍ അമ്മായിഅമ്മ പറഞ്ഞു.പണ്ഡിതന്‍ പരമ്സുഖിന് വിവരം കിട്ടുമ്പോള്‍ പൂജ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞു അദ്ദേഹം തന്റെ ഭാര്യയോടു പറഞ്ഞു.ഭക്ഷണം ഉണ്ടാക്കേണ്ട ലാലാഘീസറാമിന്റെ പുത്ര വധു പൂച്ചയെ കൊന്നിരിക്കുന്നു. പ്രായശ്ചിത്തമുണ്ടാകും.പലഹാരങ്ങളും കിട്ടും.

പണ്ഡിതന്‍ പരമ്സുഖിന് എത്തി കോറം തികഞ്ഞു. അമ്മായിയമ്മ മിസരാനി കിസനുവിന്റെയമ്മ ഛിന്നുവിന്റെ പിതാമഹിയും പണ്ഡിതന്‍ പരമസുഖുവും പരിഹാരത്തിന്റെ ചര്‍ച്ചയ്ക്കു വേണ്ടി ഇരുന്നു. ബാക്കി സ്ത്രീകള്‍ വധുവിനോട് സഹാനുഭൂതി പ്രകടിപ്പിച്ചു.

കിസ്നുവിന്റെയമ്മ ചോദിച്ചു.-പണ്ഡിതാ പൂച്ചയെ കൊന്നാല്‍ നരകത്തില്‍ പോകുമോ ?

പണ്ഡിതന്‍ പരമ് സുഖ് ഗ്രന്ഥത്തിന്റെ ഓരോ പേജും മറിച്ചിട്ട് സൂക്ഷമായി പരിശോധിച്ചു. അല്‍പ്പം ആലോചിച്ചതിനു ശേഷം പറഞ്ഞു- ഹരേ കൃഷ്ണാ ..ഹരേ കൃഷ്ണാ ബ്രഹ്മമുഹൂര്‍ത്തത്തിലാണ് പൂച്ച ചത്തത്. വലിയ പാപമാണ്.
നരകത്തിലേയ്ക്കാണ് പോകുക...രാമുവിന്റെ അമ്മ പാപമാണ് സംഭവിച്ചത്.

രാമുവിന്റെ അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വന്നു.അവര്‍ വീണ്ടും ചോദിച്ചു. ഇപ്പോള്‍ എന്തു ചെയ്യും..താങ്കള്‍ പറഞ്ഞാലും..

പണ്ഡിതന്‍ പരമ്സുഖ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.രാമുവിന്റെ അമ്മേ വിഷമിക്കേണ്ട കാര്യമില്ല.പിന്നെ പണ്ഡിതന്മാരെന്തിനാണ് ശാസ്ത്രങ്ങളില്‍ പ്രായശ്ചിത്തത്തെപ്പററി പറയുന്നത്.പ്രായശ്ചിത്തം ചെയ്താല്‍ എല്ലാം ശരിയാകും.

പണ്ഡിത്ജീ അതിനുവേണ്ടിയാണ് അങ്ങയെ വിളിച്ചത്‌.ഇനി എന്തു ചെയ്യണമെന്ന് അങ്ങു പറയൂ എന്ന് രാമുവിന്റെ അമ്മ പറഞ്ഞു.

ഒരു സ്വര്‍ണ്ണത്തിന്റെ പൂച്ചയെ ഉണ്ടാക്കി വധു ദാനം ചെയ്യുക.സ്വര്‍ണ്ണത്തിന്റെ പൂച്ചയെ കൊടുക്കാത്തിടത്തോളം കാലം
വീട് പവിത്രമായിരിക്കില്ല.പൂച്ചയെ ഇപ്പോള്‍ ദാനം കൊടുക്കുകയും
ഇരുപത്തൊന്ന് ദിവസം ഗ്രന്ഥപാരായണവും നടത്തുക.രാമുവിന്റെ
അമ്മ ചോദിച്ചു- എങ്കില്‍ പണ്ഡിത്ജീ എത്ര തൂക്കത്തിന്റെ പൂച്ചയെ
ഉണ്ടാക്കണം.
തന്റെ കുടവയറിന്‍മേല്‍ കൈ തടവി കൊണ്ട് പണ്ഡിതന്‍ പറഞ്ഞു- അല്ലയൊ രാമുവിന്റെ അമ്മയെ ,ശാസ്ത്രത്തില്‍ എഴുതിയത് പൂച്ചയ്ക്ക് എത്രത്തോളം തൂക്കമുണ്ട് അത്രയും സ്വര്‍ണ്ണം കൊണ്ട് പൂച്ചയെ ഉണ്ടാക്കണം.ഏററവും ചുരുങ്ങിയത് ഇരുത്തിയൊന്ന് ഉറുപ്പിക തൂക്കമുളള പൂച്ചയെ ഉണ്ടാക്കി ദാനം ചെയ്യുക പിന്നെയെല്ലാം നിങ്ങളുടെ ഇഷ്ടം..

രാമുവിന്റെ അമ്മ കണ്ണു തുടച്ചു കൊണ്ട് പണ്ഡിതന്‍ പരമ്സുഖിനെ നോക്കി- അല്ലയോ ..ഇരുപത്തിയൊന്ന് ഉറുപ്പിക തൂക്കമോ … പണ്ഡിത്ജി ,ഇത് കൂടുതല്ലേ.. വിലപേശല്‍ ആരംഭിച്ചു.അവസാനം പതിനൊന്ന് ഉറുപ്പിക തുക്കത്തിന്റെ പൂച്ചയില്‍ ഉറപ്പിച്ചു.പൂജാസാധനങ്ങള്‍ എത്ര വരും. വളരെ ചുരുങ്ങിയ സാധനങ്ങള്‍ കൊണ്ട് ഞാന്‍ പൂജ നടത്തി തരും.ദാനം ചെയ്യാന്‍ ഏകദേശം നാനൂറ് സേര്‍ ഗോതമ്പ് ,നാല്‍പത് സേര്‍ അരി,നാല്‍പത് സേര്‍ പരിപ്പ്,നാല്‍പ്പത് സേര‍ എളള്,ഇരുന്നേറ് സേര്‍ ബാര്‍ളി,നാല്‍പ്പത് സേര്‍ കടല, അഞ്ചു സേര്‍ നെയ്യ്,നാല്‍പത് സേര്‍ ഉപ്പ് മുതലായവ വേണ്ടി വരും.

അല്ലയോ.. ഇത്രയും സാധനങ്ങളോ... ഇതിനു നൂറ് - നൂറ്റി ഇരുപത്തി അഞ്ചു രൂപ ചിലവ് വരും. രാമുവിന്റെ അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.ഇതിലും കുറച്ച് കാര്യങ്ങള്‍ നടക്കില്ല. പൂച്ചയെ
കൊന്നത് എത്ര പാപമാണ്..രാമുവിന്റെ അമ്മയേ..ചിലവിനെപ്പററി നോക്കുന്നതിനു മുന്‍പ് രാമുവിന്റ ഭാര്യയുടെ പാപത്തെ പററി നോക്കൂ..ഇത് പ്രായശ്ചിത്തമാണ്. ഒരു ദീര്‍ഘശ്വാസം ഇട്ടുകൊണ്ട് രാമുവിന്റെ അമ്മ പറഞ്ഞു-
ഇപ്പോള്‍ എന്താണോ ചെയ്യേണ്ടത് ..ചെയ്യുക തന്നെ …

പണ്ഡിതന്‍ പരമ് സുഖിന് ദേഷ്യം വന്നു. രാമുവിന്റ അമ്മേ ഇത് സന്തോഷത്തിന്റെ കാര്യമല്ലെ ..നിങ്ങള്‍ക്കത് ഇഷ്ടമില്ലെങ്കില്‍ ചെയ്യേണ്ട..ഞാന്‍ പോകുന്നു ഇത്രയും പറഞ്ഞു കൊണ്ട് പണ്ഡിതന്‍ ഗ്രന്ഥകെട്ടുകള്‍ എടുത്തു വെച്ചു. പാരായണത്തിന്റെ ഇരുപത്തിയൊന്നു രൂപയും ഇരുപത്തിയൊന്നു ദിവസം വരെ രണ്ടു നേരവും അഞ്ച് ബ്രാഹ്മണര്‍ക്ക് ഭക്ഷണം ഉണ്ടാക്കണം. കുറച്ച് നിര്‍ത്തിയിട്ട് പണ്ഡിത് പരമ്സുഖ് വീണ്ടും പറഞ്ഞു- ഇതിനെ പ്പററി നിങ്ങള്‍
വിഷമിക്കേണ്ട.രമ്ടു നേരവും ഞാന്‍ തനിച്ച് ഭക്ഷണം കഴിക്കും.ഞാന്‍ തനിച്ച് ഭക്ഷണം കഴിച്ചാലും അഞ്ചു ബ്രാഹ്മണര്‍ക്ക് കൊടുക്കുന്ന ഫലം കിട്ടും.തയ്യാറാമെങ്കില്‍ പ്രായശ്ചിത്തത്തിന്റെ ഏര്‍പ്പാട് നടത്തൂ..രാമുവിന്റെ അമ്മേ,
പതിനൊന്ന് ഉറുപ്പിക തൂക്കം സ്വര്‍ണ്ണം എടുത്തു.രണ്ടു മണിക്കൂറിനുളളില്‍ ഞാന്‍ പൂച്ചയെ ഉണ്ടാക്കി വരാം.അപ്പോഴേയ്ക്കും പൂജയ്ക്കുളള ഒരുക്കങ്ങള്‍ ചെയ്യൂ. പൂജയ്ക്കു വേണ്ടി പണ്ഡിതന്‍ കാര്യങ്ങള്‍ പറഞ്ഞവസാനിക്കുമ്പോഴേയ്ക്കും മഹരി കിതച്ചു കൊണ്ട് റൂമിലേയ്ക്ക് പ്രവേശിച്ചു. ഓടിവന്ന അവളെ കണ്ട് എല്ലാവരും ‍ ഞെട്ടിപ്പോയി.രാമുവിന്റെ അമ്മ പരിഭവത്തോടെ ചോദിച്ചു.-എന്തുണ്ടായി..
മഹരി വിക്കി വിക്കി പറഞ്ഞു- അമ്മേ..പൂച്ച എഴുന്നേററ് ഓടിപ്പോയി...



മലയാളം



Office -കാര്യാലയം
Copy- പകര്‍പ്പ്
Record- രേഖ
Salary- ശബളം
Arrear- കുടിശ്ശിക
Affidavit- സത്യവാങ്മൂലം
Cerficate- സാക്ഷ്യപത്രം
Casual Leave- ആകസ്മിക അവധി
Tax- നികുതി
Procedings- നടപടിക്രമം